അന്ന് നീനു: ഇന്ന് അമൃത: ഇവള്‍ ഞങ്ങളുടെ മകളെന്ന് പ്രണയ്‌‌യുടെ കുടുംബം: ‘ദുരഭിമാന’ക്രൂരത

neenu-amrutha
SHARE

ജാതിയുടെ പേരിൽ, ദുരഭിമാനത്തിന്റെ പേരിൽ തെലങ്കാനയിൽ ഉണ്ടായ കൊലപാതകം രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ വിവാഹം ചെയ്ത പ്രണയ് കുമാറിനെ പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പ്രണയ്‍യുടെ വീട്ടിലേക്ക് ബന്ധുക്കളും, സുഹൃത്തുക്കളും, അയൽക്കാരുമടക്കം നിരവധി പേരാണ് ഇപ്പോൾ എത്തുന്നത്. മരണ പന്തൽ കെട്ടിയ ആ വീടിന്റെ ഉമ്മറത്ത് മകനെയോർത്ത് തേങ്ങിക്കരഞ്ഞ് പ്രണയ്‍യുടെ മാതാപിതാക്കളും പ്രിയതമന്റെ വേർപാടിൽ നെഞ്ചുതകർന്ന് അമൃതയും ഇരിക്കുന്ന കാഴ്ചയാണ് ഇവർ കാണുന്നത്. കണ്ണീരിനിടയിലും പ്രണയ്‍യുടെ മാതാപിതാക്കൾ അമൃതയെ ചേർത്തു പിടിക്കുകയാണ്. സ്വന്തം മകളായി അവളെ കൂടെ നിർത്താനാണ് അവരുടെ തീരുമാനം. 

പ്രകോപിപ്പിച്ചത് വിവാഹവിഡിയോ; ‌അവനെ കൊന്നാൽ ഇതിലും ലൈക്ക് കിട്ടുമെന്ന് പിതാവ്: ക്രൂരം

അമൃതയെ ഞങ്ങൾ സംരക്ഷിക്കും. അവളെ ഉപേക്ഷിക്കാൻ ഞങ്ങൾക്ക് ആകില്ല, കൂടെ ഉണ്ടാകും. ഞങ്ങൾ അവളെ ഏറ്റെടുത്തില്ലെങ്കിൽ അവൾ എവിടെ പോകും? ‌അവളുടെ വയറ്റിൽ വളരുന്ന കുട്ടിയെയും സംരക്ഷിക്കും. ഒപ്പം നീതിക്കായി പോരാടുകയും ചെയ്യും. കുറ്റവാളികളെ എല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം, നീതി പൂർണമായും നടപ്പാക്കണം.  ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. പേടിയുമുണ്ട്. പ്രണയ്‍യുടെ അമ്മയുടെ വാക്കുകളാണിത്.പ്രണയ്‍യുടെ അച്ഛൻ ബാലകൃഷ്ണ ആദ്യം ഈ പ്രണയത്തെയും വിവാഹത്തെയും എതിർത്തിരുന്നു. പക്ഷേ അമൃത മരുമകളായി എത്തിയതിന് ശേഷം ആ വെറുപ്പ് ഇല്ലാതായി. ഇപ്പോൾ തന്റെ മകളായി തന്നെയാണ് അമൃതയെ കാണുന്നതെന്നാണ് ബാലകൃഷ്ണ പറയുന്നത്. അവൾ ഇവിടേക്ക് എത്തിയപ്പോൾ ഒരു നിഷ്ക്കളങ്കയായ പെൺകുട്ടി ആയിരുന്നെന്നും ഇനി എന്നും അവൾ തങ്ങളോടൊപ്പം കഴിയുമെന്നുമാണ് ആ അച്ഛൻ പറയുന്നത്.

ആ ദുരഭിമാനക്കൊല ഒരു കോടിയുടെ ക്വട്ടേഷന്‍; കൊലയാളികൾക്ക് ഐഎസ്ഐ ബന്ധം

പൊലീസ് ഇവരോട് സൂക്ഷിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. കുടുംബാംഗങ്ങൾക്കെല്ലാം വധഭീഷണി നിലനിൽക്കുന്ന സാഹചര്യമാണ്. ഭർത്താവിന്റെ കൊലപാതകത്തിന് പിന്നിൽ തന്റെ പിതാവാണെന്ന് അമൃത ഉറപ്പിച്ച് പറഞ്ഞിരുന്നു. സംഭവത്തിൽ അമൃതയുടെ പിതാവായ മാരുതി റാവുവിനെയും ബന്ധുവും അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റും ചെയ്തു. അ‍ഞ്ചുലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഏര്‍പ്പെടുത്തിയായിരുന്നു കൊലപാതകം. ഈ സംഭവവുമായി ചേർത്ത് വായിക്കാവുന്ന സംഭവമായിരുന്നു കേരളത്തിൽ കുറച്ചു മാസങ്ങൾക്ക് മുമ്പ് ദുരഭിമാനത്തിന്റെ പേരിൽ നടന്ന കെവിൻ കൊലപാതകം. സമാനമായ സാഹചര്യം തന്നെയാണ് കൊലപാതകത്തിന് വഴിതെളിച്ചത്. കെവിൻ നീനുവിനെ പ്രണയിച്ചത് വീട്ടുകാരുടെ എതിർപ്പ്് മറികടന്നായിരുന്നു. കെവിന്റെ സാമ്പത്തിക ചുറ്റുപാട് എതിര്‍പ്പിന് കാരണമായി. ജാതിയെച്ചൊല്ലിയും വീട്ടുകാര്‍ എതിര്‍പ്പുയര്‍ത്തി. ബന്ധത്തില്‍ നിന്ന് പിൻമാറാതെയിരുന്നത് കൊലയ്ക്ക് കാരണമായി. സമാന രീതിയിൽ തന്നെ ക്വട്ടേഷൻ കൊടുത്ത് കെവിനെ കൊലപ്പെടുത്തുകയായിരുന്നു നീനുവിന്റെ വീട്ടുകാർ. 

അന്ന് സ്വന്തം വീട്ടുകാർക്കെതിരെ ഉറപ്പിച്ച നിലപാട് എടുത്തിരുന്നു നീനു. അച്ഛനും അമ്മയും ആങ്ങളയും പ്രതിക്കൂട്ടിലായപ്പോൾ അവള്‍ക്ക് താങ്ങായി നിന്നത് കെവിന്റെ കുടുംബമാണ്. അന്ന് കെവിന്റെ അച്ഛൻ ജോസഫ് നീനുവിനെ ചേർത്ത് പിടിച്ച കാഴ്ച ഇപ്പോഴും ആരും മറന്നിട്ടില്ല. കെവിന്റെ മരണത്തിന്് ശേഷം നീനുവിനെ സ്വന്തം മകളായി ഏറ്റെടുക്കുകയും ഒപ്പം ചേർക്കുകയും ചെയ്തു ജോസഫ്. നീനുവിന്റെ തുടർപഠനവും ജീവിതവും അങ്ങനെ ആ അച്ഛന്റെ ഉത്തരവാദിത്തമായി മാറി. ഇന്ന് നീനു ജിവിക്കുന്നുണ്ട്. അവർക്കൊപ്പം അവരുടെ മകളായി. 

ഇനി അമൃതയ്ക്കും ജീവിക്കണം. പ്രണയ്ക്കായി. അതിന് പ്രണയ്‍യുടെ കുടുംബം താങ്ങാകും. 

MORE IN Kuttapathram
SHOW MORE