ആര്‍എംപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം

വടകരയില്‍ വീണ്ടും ആര്‍എംപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം. ചോറോട് സ്വദേശി വി.സി.പ്രകാശന്റെ വീടാണ് രാത്രിയിലെത്തിയ സംഘം തകര്‍ത്തത്. സിപിഎം കേന്ദ്രക്കമ്മറ്റിയംഗം ഇ.പി. ജയരാജന്‍ എംഎല്‍എയുടെ പേഴ്സണല്‍ സെക്രട്ടറിയാണ്  അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ആര്‍എംപി ആരോപിച്ചു. 

പുലര്‍ച്ചെ ഒരു മണിയോടെ കാറിലും ബൈക്കിലുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ചോറോട് സ്വദേശി വി.സി. പ്രകാശിന്‍റെ വീടിന്‍റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.  മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിക്കാനുള്ള ശ്രമമുണ്ടായി. മൂന്നു ദിവസം മുന്‍പുണ്ടായ സിപിഎം ആര്‍എംപി സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണിത്. സിപിഎമ്മിന്‍റെ കോഴിക്കോട്, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെ പൂര്‍ണ അറിവോടെയാണ് അക്രമ സംഭവങ്ങളെന്ന് ആര്‍എംപി ആരോപിച്ചു. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട അതേ സാഹചര്യമാണ് ഒഞ്ചിയത്ത്. 

ശുഹൈബ് വധം ആസൂത്രണം ചെയ്തത് ജയിലിലാണെന്നും ആര്‍എംപി  ആരോപിക്കുന്നു.