ഭക്ഷ്യമന്ത്രി പി.തിലോത്തമനെതിരെ സി.പി.െഎയിൽ പടയൊരുക്കം. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ മന്ത്രി പരാജയമാണന്നാണ് സി.ദിവാകരൻ വിഭാഗത്തിന്റെ ആക്ഷേപം. നാളെ ചേരുന്ന പാർട്ടി നിർവാഹകസമിതി യോഗത്തിൽ വിഷയം ഉയർത്തികൊണ്ടുവരാനാണ് എതിർവിഭാഗത്തിന്റ നീക്കം.
അരിയ്ക്ക് 42 രൂപ, വെളിച്ചെണ്ണവില 150 കടന്നു, റേഷൻകടകളിൽ ആവശ്യത്തിന് അരിയില്ല. ഇങ്ങനെ പ്രശ്നങ്ങൾ അക്കമിട്ട് നിരത്തിയാണ് ദിവാകര പക്ഷത്തിന്റ നീക്കം. അരി വില പിടിച്ചുനിർത്തുന്നതിൽ ഭക്ഷ്യവകുപ്പ് പൂർണപരാജയമാണന്നാണ് മുൻഭക്ഷ്യമന്ത്രി കൂടിയായ സി.ദിവാകരന്റ ആക്ഷേപം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റ കാലത്തും യു.ഡി.എഫ് സർക്കാരിന്റ കാലത്തും ആന്ധ്രലോബി കൃത്രിമക്ഷാമമുണ്ടാക്കി അരി വില കൂടിയപ്പോൾ മന്ത്രി തന്നെ നേരിട്ട് പോയി അരിയെത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ വെറും പ്രഖ്യാപനം മാത്രേമ നടക്കുന്നുള്ളു.
തിലോത്തമനില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി കണ്‍സ്യൂമർഫെഡിന്റ നേതൃത്വത്തിൽ അരിവില തടയാൻ നടപടി തുടങ്ങിയത്. ഭക്ഷ്യവകുപ്പ് ആരംഭിച്ച അരിക്കടകൾ വിലക്കയറ്റം തടയാൻ പര്യാപ്തമല്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
റേഷൻ കാർഡുകളുടെ വിതരണത്തിലും റേഷൻ പ്രതിസന്ധി പരിഹരിക്കുന്നതിലും കാലതാമസമുണ്ടായി.വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികൾ പാർട്ടി തന്നെ മന്ത്രിക്ക് ഉപദേശിച്ചുകൊടുക്കണമെന്നും ഒരു വിഭാഗം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനും തയാറാകുന്നില്ലെങ്കില്‍ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം. എന്നാല്‍ ആക്ഷേപങ്ങളെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എതുവിധത്തിൽ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചായിരിക്കും തിലോത്തമന്റ ഭാവി.