ദേവിമന്ത്രം ഉരുവിട്ട് ചോറ്റാനിക്കര ക്ഷേത്രത്തിൽ ആയിരങ്ങൾ മകം തൊഴുതു. ദർശനത്തിനായി പുലർച്ചെ മുതൽ കാത്തുനിന്നവർ മനം നിറഞ്ഞ് മടങ്ങി. രാത്രി പത്തുവരെയാണ് ദർശന സമയം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഇക്കുറിയും മകം തൊഴൽ. പുലർച്ചെ മുതൽ ക്ഷേത്രത്തിനകത്തും, പുറത്തും ദർശനത്തിനെയവർ കാത്തുനിന്നു . ഉച്ചയ്ക്ക് രണ്ടിന് ദർശനത്തിനായി നട തുറന്നതോടെ അമ്മേ നാരായണാ ദേവി നാരായണ മന്ത്രങ്ങൾ നിറഞ്ഞു.
നയൻതാരയും, പാർവതിയും അടക്കമുളളവർ മകം തൊഴുതു മടങ്ങി. ദർശനം രാത്രി പത്തു വരെ നീളും.