'വേണു ഷൂട്ടിനുണ്ടെങ്കിൽ, ഭാര്യയോട് ആ പേര് മാത്രം പറയില്ല', ഓർമിച്ച് ഇന്നസെന്‍റ്

അന്തരിച്ച നടൻ നെടുമുടി വേണുവുമായുള്ള സൗഹൃദം പങ്കുവെച്ച് ഇന്നസെന്റ്. സിനിമയുടെ ഷൂട്ടിങ്ങിനായി പോകുമ്പോൾ ഭാര്യയോട് വേണുവുണ്ട് എന്ന് പറയാറില്ല എന്നാണ് ഇന്നസെന്റ് പറയുന്നത്. എന്റെ മരണ വാർത്ത കേട്ട് ഇപ്പോൾ ഞാൻ പറയുന്നത് പോലെ അദ്ദേഹം പറയുമെന്നാണ് കരുതിയത്. പക്ഷേ അദ്ദേഹം ആദ്യം പോയി എന്നും ഇന്നസെന്റ് വേദനയോടെ പറയുന്നു.

ഇന്നസെന്റിന്റെ വാക്കുകൾ: 

ആദ്യമായിട്ട് കാണുന്നത് മദ്രാസിൽ വച്ചാണ്. ഡയറക്ടർ മോഹന്റെ സിനിമയ്ക്കായി. ഒറ്റ ദിവസംകൊണ്ട് സുഹൃത്തുക്കളായി. ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി പോകുമ്പോൾ ഭാര്യ ചോദിക്കും ആരൊക്കെ ഉണ്ട് ആർടിസ്റ്റുകളെന്ന്. വേണുവിന്റെ പേര് പറയാൻ മടിക്കും. വേണുവുണ്ടെങ്കിൽ എന്റെ ഭാര്യ ആലീസ് പറയും ഇനിയിപ്പം തകർക്കും. സിനിമ ഷൂട്ടിങ്ങിനിടെ അദ്ദേഹം കാൻസർ വന്ന് മരിക്കുന്ന സീൻ കണ്ട് കടപ്പുറത്തുണ്ടായിരുന്ന സ്ത്രീകൾ കരഞ്ഞു. അദ്ദേഹത്തിന് ദേശീയ അവാർഡ് കിട്ടിയില്ല എന്നുള്ളതിലൊരു സങ്കടം എനിക്കില്ല. ഞാനെന്റെ മനസ്സ് കൊണ്ട് എന്നേ കൊടുത്തു കഴിഞ്ഞു. തെറ്റായ കാര്യമാണെങ്കിൽ അത് വേണോ എന്ന് ചോദിക്കാറുണ്ട്. അമ്മയുടെ പ്രസിഡന്റ് ആകാൻ പറഞ്ഞിരുന്നു. അത് അദ്ദേഹം സമ്മതിച്ചില്ല. ഒരു സുപ്രഭാതത്തിൽ എന്റെ മരണ വാർത്ത കേട്ട് ഇപ്പോൾ ഞാൻ പറയുന്നത് പോലെ അദ്ദേഹം പറയുമെന്നാണ് കരുതിയത്. ദൈവത്തിന്റെ വിധിയാണ്. അദ്ദേഹത്തിനെ ആദ്യം കൊണ്ട് പോകുക എന്നത്. വിഡിയോ കാണാം.