കവിതയും ഉദ്ധരണികളുമില്ല; ഒറ്റ മണിക്കൂറിൽ കന്നി ബജറ്റ്

പതിവ് ബജറ്റ് അവതരണത്തിൽ നിന്ന് വ്യത്യസ്തമായി ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ കന്നി ബജറ്റ്. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച ബജറ്റ് വായന പത്ത് മണിയോടെ അദ്ദേഹം പൂർത്തിയാക്കുകയായിരുന്നു. മഹാൻമാരുടെ ഉദ്ധരണികളോ കവിതാശകലങ്ങളോ ഇല്ലാതെയാണ് ബാലഗോപാൽ കന്നിബജറ്റ് അവതരിപ്പിച്ചത്. 

ഇതുവരെ അവതരിപ്പിക്കപ്പെട്ട ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളിലൊന്നാകും ഇത്തവണത്തേത്. കോവിഡ് പ്രതിരോധത്തിലൂന്നി അവതരിപ്പിക്കപ്പെട്ട ബജറ്റിൽ ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുമെന്ന വാഗ്ദാനം ധനമന്ത്രി നൽകി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടിരൂപയും വകയിരുത്തി.