ചവറയിൽ അഞ്ചാമങ്കത്തിന് ഷിബു; ആർഎസ്പിക്ക് അഭിമാനപോരാട്ടം

ആര്‍എസ്പിയുടെ അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് കൊല്ലം ജില്ലയിലെ ചവറ. മുന്‍മന്ത്രികൂടിയായ ഷിബു ബേബി ജോണാണ് യുഡിഎഫ് സ്ഥാനാര്‍ഥി. വിജയ തുടര്‍ച്ചയ്ക്ക്  ഇടതുമുന്നണിയുടെ നിയോഗിച്ചിരിക്കുന്നത് അന്തരിച്ച എം.എല്‍.എ എന്‍.വിജയന്‍ പിള്ളയുടെ മകന്‍ സുജിത്ത് വിജയനെയാണ്.

1977ലാണ് ചവറ മണ്ഡലം രൂപികൃതമായത്. അന്നു മുതല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വരെ ചവറക്കാര്‍ ആര്‍എസ്പിയുടെ ചെങ്കോടിയാണ് പാറിച്ചത്. അഞ്ചാം അങ്കത്തിന് ഇറങ്ങുമ്പോള്‍ ഷിബു ബേബിജോണിനും ആര്‍എസ്പിക്കും ലക്ഷ്യം ഒന്നു മാത്രം. എന്തു വില കൊടുത്തും മണ്ഡലം തിരിച്ചു പിടിക്കുക. 

ആര്‍എസ് പിയുടെ ചെങ്കൊടി ചവറയില്‍ താഴ്ത്തി കെട്ടിയ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ഡോ.സുജിത്തിലൂടെ മണ്ഡലം കാക്കനാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ബിജെപിക്ക് കാര്യമായ സാധ്വീനമില്ലാത്ത മണ്ഡലത്തില്‍ സീരയല്‍ നടന്‍ വിവേക് ഗോപാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. തീരമേഖലയിലെ വോട്ടുകള്‍ ചവറയുടെ വിധിയെ നിര്‍ണയിക്കുന്ന ഘടങ്ങളിലൊന്നാണ്.