നിരീക്ഷണം പൂർത്തിയാക്കി; ഡോ.ആനന്ദ് തിരികെ ജോലിയിൽ; ആശുപത്രിയിൽ സ്വീകരണം

സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡോക്ടര്‍ ആനന്ദ് നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചു. ഒരുമാസത്തെ ഇടവേളയ്ക്കുശേഷം ഇന്നലെയാണ് റാന്നി താലൂക്കാശുപത്രിയില്‍ ജോലിക്കെത്തിയത്. ജീവനക്കാര്‍ അദ്ദേഹത്തിന് സ്വീകരണമൊരുക്കി. 

ഇറ്റലിയില്‍ നിന്നെത്തിയകുടുംബത്തിന്റെ അടുത്ത ബന്ധുക്കള്‍ പനിയെതുടര്‍ന്ന് ചികിത്സക്കെത്തിയത് ഡോ. ആനന്ദിന്റെ അടുത്തായിരുന്നു. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ച മാര്‍ച്ച് 8മുതല്‍ ഡോ. ആനന്ദും നിരീക്ഷണത്തിലായി.  28ദിവസത്തെ നിരീക്ഷണകാലാവധി കഴിഞ്ഞ് തിരികെ ജോലിയിലേയ്ക്ക്.

അന്ന്  ചികിത്സതേടിയെത്തിയവര്‍ക്കുള്ള ഇറ്റലി ബന്ധവും, രോഗലക്ഷണങ്ങളും കേട്ടപ്പോള്‍ സംശയംതോന്നിയിരുന്നെന്ന് ഡോക്ടര്‍. തുടര്‍ന്നാണ് മെഡിക്കല്‍ സൂപ്രണ്ടുമായി ചേര്‍ന്ന് പരിശോധനപൂര്‍ത്തിയാക്കി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയ്ക്കയച്ചത്. പിന്നെ 28ദിവസത്തെ നിരീക്ഷണം. ഇക്കാലയളവില്‍ ഡോക്ടര്‍ വീടിന് പുറത്തിറങ്ങിട്ടില്ല.