കൂടത്തായി കൂട്ടക്കൊലക്കേസില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസിനെ കുറ്റപ്പെടുത്തി ടി.പി.സെന്‍കുമാര്‍. കൂടത്തായി കേസ് എന്തേ ശരിക്കു നോക്കിയില്ല എന്ന് 2011ല്‍ ഡിജിപി ആയിരുന്നയാളോട് ചോദിക്കാനാണ് സെന്‍കുമാര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. തന്റെ വിമര്‍ശകരായ സിപിഎമ്മുകാരെ അഭിസംബോധന ചെയ്ത്, ജോളിയുടെ കയ്യില്‍ നിന്ന് സിപിഎം നേതാവ് പണംവാങ്ങിയ കാര്യം പുറത്തായപ്പോള്‍ കുരുപൊട്ടുന്ന കമ്മികളേ, സുഡാപ്പികളേ എന്നു പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
കൊലപാതകങ്ങള്‍ നടന്ന കാലയളവില്‍ താന്‍ കെ.എസ്.ബി.സി എം.ഡി, തിരുവനന്തപുരം സോണല്‍ ഐജി, കെ.എസ്.ആര്‍.ഡി.സി എം.ഡി പദവികളിലായിരുന്നെന്നും സെന്‍കുമാര്‍ പറയുന്നു. ‘2011ല്‍ ആരാണ് ഡിജിപി? ഒരേ ഒരു കേസ് ആറ് മരണത്തില്‍ എടുത്തപ്പോള്‍? സഖാക്കളുടെ വിശ്വസ്തന്‍. ചോദിക്കു എന്തേ കേസ് ശരിക്കുനോക്കിയില്ല എന്ന്’ സെന്‍കുമാര്‍ തുടരുന്നു.
സെന്‍കുമാര്‍ പറഞ്ഞ കാലത്ത് ജേക്കബ് പുന്നൂസായിരുന്നു സംസ്ഥാന പൊലീസ് മേധാവി. 2008ല്‍ ഡിജിപിയായ ജേക്കബ് പുന്നൂസ് 2012 നവംബര്‍ വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
സെന്‍കുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്;
ജോളി യുടെ കൈയിൽ നിന്നും സിപിഎം നേതാവ് പണം വാങ്ങിയ കാര്യം പുറത്തായപ്പോൾ കുരു പൊട്ടുന്ന കമ്മികളെ,സുഡാപ്പികളെ. 2001 മുതൽ 2005 വരെ കെ.എസ്.ബി.സി എം.ഡി, 2006-ഇൽ തിരുവനന്തപുരം സോണൽ ഐജി, 2006 മുതൽ 2011 വരെ ട്രാൻസ്പോട് ഡിപ്പാർട്മെന്റിൽ .2011 ഇൽ ആരാണ് ഡിജിപി?
ഒരേ ഒരു കേസ് 6 മരണത്തിൽ എടുത്തപ്പോൾ? സഖാക്കളുടെ വിശ്വസ്തൻ. ചോദിക്കു എന്തേ കേസ് ശരിക്കു നോക്കിയില്ല എന്നു. പിന്നെ കുറുപ്പം പടി കേസിൽ വിധി വായിക്കു.കമ്മികളും സുഡാപ്പികളും.വിളിച്ചുകൂവിയാൽ സത്യങ്ങൾ മാറില്ല.അല്ലെങ്കിൽ തന്നെ സത്യവുമായി ഇവർക്കെന്തു ബന്ധം?
വി എസ് പറഞ്ഞ സത്യം അദ്ദേഹം അറിഞ്ഞത്.എല്ലാ ജോളി മാർക്കും ഓരോ ലോക്കൽ സെക്രെട്ടറി സഹായത്തിനു.പെരിയ കേസിൽ ഹൈക്കോടതി തട്ടു പോരെ? പിടിച്ചകേസുകളിൽ സി പി എം ബന്ധമില്ലാത്തവ ഏതെങ്കിലും ഉണ്ടോ???