മുഖ്യമന്ത്രിയുടെ നാട്ടിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടർകഥയാകുന്നത് ദേശീയ തലത്തിൽ സിപിഎമ്മിന് നാണക്കേടാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. സിപിഎം ആസ്ഥാനത്തേക്ക് ബി ജെ പി നടത്തിയ പ്രതിഷേധപ്രകടനത്തില്‍ അമിത് ഷാ പങ്കെടുത്തില്ല. ഉദ്ഘാടനപ്രസംഗത്തിനുശേഷം അദ്ദേഹം തിരിച്ചുപോയി.
കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങൾ ഉയർത്തിക്കാട്ടി ദേശീയതലത്തിൽ ബിജെപി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് ഡൽഹിയിലെ സി പി എം ആസ്ഥാനത്തേക്ക് അമിത്ഷായുടെ നേതൃത്വത്തിൽ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. എന്നാൽ മാര്‍ച്ച് ആരംഭിച്ച കോണർട് പ്ലാസ സെന്റർ പാർക്കിൽ ഉദ്ഘാടന പ്രസംഗത്തിനുശേ·ഷം അമിത് ഷാ മടങ്ങി. പിന്നീട് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പ്രാദേശിക നേതാകളുമാണ് മാര്ച്ച് നയിച്ചത്. ഉത്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അമിത്ഷാ ഉന്നയിച്ചത്.
രാഷ്ട്രീയ അതിക്രമങ്ങളെ ബിജെപി ഭയപ്പെടുന്നില്ലെന്നും ശക്തമായ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി. ദേശീയ തലത്തിൽ ബി ജെ പി ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ സി പി എമ്മും പ്രക്ഷോഭ പരിപാടികൾ നടത്തും. ആർ എസ് എസ് അക്രമത്തിന് വിധേയരായവരുടെ ചിത്രങ്ങളും കുടുംബങ്ങളെയും അണിനിരത്തി നാളെ ബിജെപി ആസ്ഥാനറ്ജിക്കു സി പി എം പ്രതിഷേധ മാർച്ച് നടത്തും.