രാജവാഴ്ചയുടെ സ്മരണകളുണര്‍ത്തി ഉത്രാടക്കിഴി സമര്‍പ്പണം. കോട്ടയം വയസ്ക്കര ഇല്ലത്തെ സൗമ്യവതി തമ്പുരാട്ടിയ്ക്ക് എം.എല്‍.എ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്രാടക്കിഴി സമര്‍പ്പിച്ചു.
കൊച്ചി രാജാവ് രാജകുടുംബാഗങ്ങളായ സ്ത്രീകള്‍ക്ക് ഓണത്തോട് അനുബന്ധിച്ച് നല്‍കി വന്നിരുന്ന സമ്മാനമാണ് ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്‍റെ പിന്‍മുറക്കാരിയെന്ന നിലയ്ക്കാണു വയസ്കര രാജരാജവര്‍മയുടെ ഭാര്യ സൗമ്യവതിത്തമ്പുരാട്ടിക്കു ഉത്രാടക്കിഴി നൽകുന്നത്. കോട്ടയം ജില്ലയില്‍ ഒരാള്‍ക്കു മാത്രമാണു ഇത് ലഭിക്കുന്നത്. തഹസീൽദാർ അനിൽഉമ്മൻ 1001 രൂപയടങ്ങിയ കിഴി കൈമാറി. 74കാരിയായ സൗമ്യവതി തമ്പുരാട്ടി ഇത് അറുപത്തിഅഞ്ചാം തവണയാണ് കിഴി ഏറ്റുവാങ്ങുന്നത്.
14 രൂപയായിരുന്ന കിഴി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ആയിരം രൂപയായി വര്‍ധിപ്പിച്ചത്. തൃശൂര്‍ ട്രഷറിയില്‍നിന്നാണു തുക അനുവദിക്കുന്നത്. തൃശൂര്‍ കലക്ടറുടെ പ്രത്യേക പ്രതിനിധി കോട്ടയം താലൂക്ക് ഒാഫിസില്‍ തുക നേരിട്ട് എത്തിക്കും. അവിടെനിന്നു തഹസില്‍ദാരുടെ നേതൃത്വത്തില്‍ പണം വയസ്ക്കര രാജഭവനത്തില്‍ എത്തിക്കും. എം.എൽഎതിരുവഞ്ചൂർ രാധാകൃഷ്ണനും ചടങ്ങിൽ സന്നിഹിതനായിരുന്നു