ഒാണാഘോഷങ്ങൾക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ ടിക്കറ്റ് തേടിയുള്ള നെട്ടോട്ടത്തിലാണ് െബംഗളൂരു മലയാളികൾ. ആഭ്യന്തര വിമാനകമ്പനികള് ബജറ്റ് സർവീസുകൾ പ്രഖ്യാപിച്ചപ്പോൾ ഇരട്ടിയിലേറെ തുകയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. കേരള ,കർണാടക ആർടിസികൾ പ്രഖ്യാപിച്ച സ്പെഷല്‍ ബസുകള് ഇന്നും നാളെയുമായി സർവീസ് നടത്തും.
ടിക്കറ്റ് തേടിയുള്ള പാച്ചിലിലാണ് ബെംഗളൂരു മലയാളികൾ. സ്വകാര്യ ബസുകളിൽ നൂറിൽ താഴെ സീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. 1500 രൂപയിൽ കുറഞ്ഞ് ടിക്കറ്റില്ല. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് 2800 രൂപവരെയാണ് സ്വകാര്യ എസി ബസുകൾ ഈടാക്കുന്നത്.. പാലക്കാട്ടേയ്ക്ക് 2200 രൂപ വരെയും കൊച്ചിയിലേയ്ക്ക് 3800 രൂപവരെയും നൽകണം. സ്വകാര്യ ബസുകൾ നിരക്കു കുത്തനെ ഉയർത്തിയപ്പോൾ ആഴ്ച്ചകൾക്ക് മുൻപേ ആഭ്യന്തര വിമാനകമ്പനികൾ ബജറ്റ് സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ഇത് മുതലാക്കിയവർക്ക് 1399 രൂപയ്ക്ക് നാളെയും കൊച്ചിയിലേയ്ക്ക് യാത്രചെയ്യാൻ ടിക്കറ്റ് ലഭിച്ചു.
ഇൻഡിഗോ , സ്പൈസ് ജെറ്റ്, എയര് ഏഷ്യ തുടങ്ങിയ വിമാനക്കമ്പനികളാണ് ബജറ്റ് സർവീസുകൾ പ്രഖ്യാപിച്ചത്. കേരള ആർടി സി 22 സെപഷ്യൽ ബസുകളും കർണാടക ആർടിസി 58 സ്പെഷ്യൽ ബസുകളും ഇന്നും നാളെയുമായി സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെഷൽ ബസുകളിലേയ്ക്കുള്ള ടിക്കറ്റുകളും വേഗത്തിൽ വീറ്റുതീരുന്നുണ്ട്.