മുൻ മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിം രാജ് പ്രതിയായ കടകംപള്ളി ഭൂമിതട്ടിപ്പ് കേസിലെ വ്യാജ തണ്ടപ്പേർ റവന്യൂവകുപ്പ് റദ്ദാക്കി. തട്ടിപ്പിനായി ഉണ്ടാക്കിയ 3,587 എന്ന തണ്ടപ്പേർ തിരുവനന്തപുരം ജില്ലാകലക്ടറാണ് റദ്ദാക്കിയത്. ഇതോടെ ഭൂമിയുടെ കരം അടക്കാൻകഴിയാതെ ബുദ്ധിമുട്ടിലായ 100 സ്ഥലവാസികൾക്ക് , കരം അടക്കാൻ വഴിതെളിഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജിലെ 44.5 ഏക്കർ ഭൂമി തട്ടിയെടുക്കാനാണ് 3587 എന്ന വ്യാജ തണ്ടപ്പേർ ഉണ്ടാക്കിയത്. 100 ൽഅധികം കുടുംബങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭൂമിയാണ് ഇപ്രകാരം തട്ടിയെടുച്ചത്. കരംഅടക്കാൻ വില്ലേജ് ഒാഫീസിലെതതതിയപ്പോഴാണ്, ഭൂമി മറ്റാരോ തട്ടിയെടുത്തതായി സ്ഥലം ഉടമകൾ അറിയുന്നത്. രേഖകൾ വിശദമായി പരിശോധിച്ചപ്പോൾ 3587 എന്ന തണ്ടപ്പേർ രജിസ്റ്ററിൽ പിന്നീട് എഴുതി ചേർത്തതാണെന്ന് കണ്ടെത്തി. ഭൂമി കോടതി നിയമിച്ച റിസീവറുടെ കീഴിലാണെന്നന തട്ടിപ്പുകാരുടെ വാദവും ഇതോടെ പൊളിഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത്,, വ്യാജ തണ്ടപ്പേർ റദ്ദാക്കണമെന്ന് കേസ് അന്വേഷിച്ച സിബിഐ ശുപാർശ ചെയ്തിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടായില്ല. റവന്യൂ ഇന്റലിജൻസ്, റവന്യൂ സെക്രട്ടറി എന്നിവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയും തണ്ടപ്പേർ കളവായി സൃഷ്ടിച്ചതാമെന്ന് കണ്ടെത്തതി. തുടർന്നാണ് തണ്ടപ്പോർ റദ്ദാക്കാൻകലക്ടർ നടപടിയെടുത്തത്. ഇതോടെ സ്വന്തം ഭൂമിയിൽ കരം അടക്കാൻകഴിയാതെ പ്രയാസം അനുഭവിച്ച 100 കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കും.