E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

‘തിങ്കളാഴ്ച നീ അറിയുമെന്ന്’ മിഷേൽ ക്രോണിനോട്; മരണ കാരണം കണ്ടെത്താതെ ക്രൈംബ്രാഞ്ച്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mishel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാണാതായ ദിവസം മിഷേലും ക്രോണിനും തമ്മിൽ നടന്ന അവസാന സംഭാഷണത്തിൽ ‘തിങ്കളാഴ്ച നീ അറിയും’ എന്ന മുന്നറിയിപ്പ് മിഷേൽ നൽകിയിരുന്നു. ആത്മഹത്യ ചെയ്യുന്നുണ്ടെങ്കിൽ തന്നെ, തിങ്കളാഴ്ചയാണ് മിഷേൽ ആദ്യം തിരഞ്ഞെടുത്തിരുന്നതെന്ന സൂചനയാണ് ഇതു നൽകുന്നത്. 

എന്നാൽ, നിലവിലുള്ള തെളിവുകൾ പ്രകാരം ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെയാണു മിഷേൽ ഗോശ്രീ പാലത്തിൽനിന്നു കായലിൽ ചാടിയത്. പെട്ടെന്ന് എന്തോ പ്രകോപനമുണ്ടായി എന്ന് അനുമാനിക്കാം. ആരെയോ കണ്ടു ഭയന്നെന്ന പോലെയുള്ള പെരുമാറ്റം രണ്ടിടത്ത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. 

കലൂർ പള്ളിക്കു സമീപം പെട്ടെന്ന് തിരിഞ്ഞു നടക്കുന്നതാണ് ഒന്ന്. രണ്ടാമത്തേത് ആരോ പിന്തുടരുന്നെന്നു തോന്നിക്കുംവിധം ഗോശ്രീ പാലത്തിലേക്കു ധൃതിയിലുള്ള നടത്തമാണ്. തിങ്കളാഴ്ച വിവരമറിയും എന്നു ഭീഷണിപ്പെടുത്തിയശേഷം ഫോൺ ഓഫ് ചെയ്ത മിഷേലിനെ തേടി ക്രോണിൻ സുഹൃത്തുക്കളെ അയയ്ക്കുകയോ ഇവരെ മിഷേൽ കാണുകയോ ചെയ്തിട്ടുണ്ടോ? 

ആത്മഹത്യ ചെയ്യാനുള്ള പദ്ധതി മുൻകൂട്ടി തയാറാക്കിയതെങ്കിൽ, എന്തുകൊണ്ട് ജനത്തിരക്കേറിയ സമയവും തിരക്കുള്ള പാലവും തിരഞ്ഞെടുത്തു? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തിയാലേ, കേസിലെ ദുരൂഹത നീക്കാൻ കഴിയൂ.

സിഎ വിദ്യാർഥിനി മിഷേലിന്റെ മരണം ആത്മഹത്യയെന്ന നിഗമനത്തിലെത്തിയെങ്കിലും കാരണമെന്തെന്നു കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച് സംഘം. മിഷേലിന്റെ ഫോൺ കിട്ടാത്ത സാഹചര്യത്തിൽ, ലാബ് പരിശോധനയ്ക്കയച്ചിരിക്കുന്ന പ്രതി ക്രോണിൻ അലക്സാണ്ടറുടെ ഫോണിൽ നിന്ന് ഇതിനുള്ള തെളിവ് കിട്ടുമെന്നു ക്രൈംബ്രാഞ്ച് കരുതുന്നു.

ഫോണിൽ നിന്ന് ചില എസ്എംഎസുകളും വാട്സാപ് സന്ദേശങ്ങളും ചിത്രങ്ങളും ക്രോണിൻ മായ്ച്ചു കളഞ്ഞിട്ടുണ്ടെന്നു വ്യക്തമായതോടെയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ച തെളിവുകൾ ഫോണിൽനിന്നു ലഭിക്കുമെന്നു ക്രൈംബ്രാഞ്ച് കരുതുന്നത്. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ ലഭ്യമായ തെളിവുകൾ ആത്മഹത്യയ്ക്കുള്ള സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നതെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

ഇതിനു പ്രേരണയായതു ക്രോണിനിന്റെ ഇടപെടലാണെന്നും കരുതുന്നു. എന്നാൽ, ആത്മഹത്യ ചെയ്യാൻ മാത്രമുള്ള പ്രശ്നങ്ങൾ ഉള്ളതായി കാണാതായ ദിവസം രാവിലെ സംസാരിച്ചപ്പോൾ പോലും മിഷേൽ പറഞ്ഞിട്ടില്ലെന്ന് അടുത്ത കൂട്ടുകാരിയുടെ മൊഴിയുണ്ട്. ക്രോണിൻ മുൻപു മിഷേലിനെ മർദിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്തിട്ടുണ്ടെന്നും മിഷേലിന്റെ സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്.

ആ ഘട്ടത്തിൽ പോലും ആത്മഹത്യാ ശ്രമം ഉണ്ടായിട്ടില്ല. അങ്ങനെയെങ്കിൽ അടുത്ത കൂട്ടുകാരിയിൽനിന്നു പോലും മറച്ചുവച്ച, മിഷേലിനും ക്രോണിനും മാത്രമറിയാവുന്ന രഹസ്യം ആത്മഹത്യയ്ക്കു പിന്നിലുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിലും ക്രോണിൻ കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല.

മിഷേലിനെ മാനസികമായി പിടിച്ചുലച്ച എന്തോ സംഭവം കാണാതായ ദിവസമുണ്ടായിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ക്രോണിൻ ഫോൺ വഴി നടത്തിയ ഭീഷണിയിൽ ബ്ലാക്ക്മെയിലിങ് നടന്നിരിക്കാനുള്ള സാധ്യതയാണ് ഒന്ന്. അങ്ങനെയെങ്കിൽ അതിന്റെ വിശദാംശങ്ങൾ കണ്ടെത്തണം.

ക്രോണിന്റെ അമ്മ മിഷേലിനെ ഫോണിൽ ബന്ധപ്പെട്ടതിനു തെളിവുണ്ട്. ക്രോണിൻ ഫോൺ ചെയ്തിട്ട് മിഷേൽ എടുക്കുന്നില്ലെന്നു അറിയിച്ചപ്പോൾ മിഷേലിനെ വിളിക്കുകയും എസ്എംഎസ് അയയ്ക്കുകയും ചെയ്തെന്നാണ് ഇവർ പറയുന്നത്. എന്നാൽ, ക്രോണിന്റെ അമ്മയും മിഷേലും തമ്മിൽ സംസാരിച്ചതെന്തെന്നു വ്യക്തമായിട്ടില്ല. ഈ സംഭാഷണം മിഷേലിനെ മാനസികമായി തകർത്തുവോ എന്നും അന്വേഷിക്കണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :