രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം സന്ദർശിച്ചു. രാം ലല്ലയ്ക്ക് മുന്നിൽ പ്രാർത്ഥിച്ച രാഷ്ട്രപതി സരയൂ പൂജയിലും ആരതിയിലും പങ്കെടുത്തു. ഹനുമാൻ ഗർഹി ക്ഷേത്രവും ക്യൂബർ ടീലയും സന്ദർശിച്ചു. ആദ്യമായാണ് രാഷ്ട്രപതി അയോധ്യ സന്ദര്‍ശിക്കുന്നത്.
ശ്രീരാമന്‍റെ ശിശുരൂപം ദർശിച്ചത് ദിവ്യാനുഭവമാണെന്നും ഇക്കാലയളവിൽ രാഷ്ട്രത്തിന്‍റെ വികസന യാത്രയിൽ പങ്കാളികളാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും രാഷ്ട്രപതി എക്സിൽ കുറിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ അയോധ്യ ബിജെപി പ്രധാന പ്രചാരണ വിഷയമാക്കവെയാണ് രാഷ്ട്രപതിയുടെ സന്ദർശനം.
പ്രാണപ്രതിഷ്ഠയ്ക്ക് രാഷ്ട്രപതിയെ ക്ഷണിച്ചിരുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തെറ്റാണെന്ന് ശ്രീ രാമജന്മ തീര്‍ഥ ക്ഷേത്ര ജനറല്‍ സെക്രട്ടറി ചംപത് റായ് രാവിലെ പ്രതികരിച്ചിരുന്നു. വിമാനത്താവളത്തിൽ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.
President visits Ayodhya temple