ഡൽഹിയിൽ വീണ്ടും പങ്കാളിയെ കൊലപ്പെടുത്തി; ഒഴിവാക്കാൻ നോക്കിയപ്പോൾ പ്രശ്നങ്ങൾ തുടങ്ങി

ഡൽഹിയിൽ വീണ്ടും പങ്കാളിയെ കൊലപ്പെടുത്തി. തിലക് നഗറിൽ താമസിക്കുന്ന 35കാരി രേഖാ റാണിയെയാണ് പങ്കാളിയായ മൻപ്രീത് സിങ് കുത്തി കൊലപ്പെടുത്തിയത്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായിരുന്ന മൻപ്രീത് 2015ലാണ് രേഖ റാണിയുമായി പരിചയത്തിലായത്. ഗണേഷ് നഗറിൽ വാടക വീടെടുത്ത്‌ ഇവർ താമസം തുടങ്ങി. രേഖയുടെ പത്താംക്ലാസിൽ പഠിക്കുന്ന മകളും ഒപ്പമുണ്ടായിരുന്നു. രേഖയിൽനിന്ന് അകലാൻ മൻപ്രീത് ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നാലെ രേഖയെ കൊലപ്പെടുത്താൻ മൻപ്രീത് നീക്കം തുടങ്ങി. 

വ്യാഴാഴ്ച രാത്രി രേഖയുടെ മകൾക് ഉറക്കഗുളിക കൊടുത്തശേഷം രേഖയെ കത്തിക്കൊണ്ട് കുത്തിക്കൊന്നു. ഉറക്കമുണർന്ന മകളുടെ അന്വേഷണമാണ് കേസന്വേഷണത്തിൽ നിർണായകമായത്. കൊലയ്ക്കുശേഷം പഞ്ചാബിലേക്ക് രക്ഷപ്പെട്ട പ്രതിയെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് പിടികൂടി. നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ