മോശം ദൃശ്യങ്ങൾ വിഡിയോയിൽ കാണിക്കില്ലെന്ന ഉറപ്പിൽ ഷൂട്ടിങ് നടത്തിയശേഷം തന്റെ നഗ്നചിത്രങ്ങളടക്കം പ്രദർശിപ്പിച്ചെന്നു രാജ് കുന്ദ്രയ്ക്കെതിരെ യുവതി മൊഴി നൽകി. നീലച്ചിത്രക്കേസിൽ അറസ്റ്റിലായ കുന്ദ്രയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മൊബൈൽ ആപ്ലിക്കേഷനിലാണു വിഡിയോ അപ്‌ലോഡ് ചെയ്തത്.
വളരെ കുറഞ്ഞ പ്രതിഫലമാണു നൽകിയതെന്നും യുവതി ആരോപിച്ചു. അതിനിടെ, നീലച്ചിത്രക്കേസിൽ മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ ജാമ്യാപേക്ഷയുമായി കുന്ദ്ര സെഷൻസ് കോടതിയെ സമീപിച്ചു. കേസ് 10 ലേക്കു മാറ്റി.