പകൽ രാമക്ഷേത്രത്തിനായി പണപ്പിരിവ്; രാത്രി ആ പണംകൊണ്ട് മദ്യപാനം: കോൺഗ്രസ് എംഎൽഎ

രാമക്ഷേത്ര നിർമാണത്തിനായി ബിജെപി നേതാക്കൾ രാജ്യമൊട്ടാകെ വ്യാപക പിരിവ് നടത്തപന്നതിനെതിരെ വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ. ബിജെപി നേതാ്കകൾ കിട്ടുന്ന പണത്തിന് മദ്യപിക്കുകയാണെന്നാണ് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവും ജാബുവ എംഎൽഎയുമായ കാന്തിലാൽ ഭുരിയ വിവാദ പ്രസ്താവന നടത്തിയത്. 

'ശ്രീരാമന്റെ പേരു പറഞ്ഞ് ബിജെപി നേതാക്കൾ ആയിരം കോടിയോളം രൂപയാണ് പിരിച്ചെടുക്കുന്നത്. ഈ പണമൊക്കെ എവിടെ പോകുന്നു..? പകൽ മുഴുവൻ രാമക്ഷേത്രത്തിനായി പണം പിരിച്ചിട്ട് രാത്രി മദ്യം വാങ്ങി കുടിക്കുകയാണ്'. മാധ്യമപ്രവർത്തകരോടായി ഭുരിയ പറഞ്ഞു.

ആർഎസ്എസും വിശ്വഹിന്ദു പരിഷത്തും നേതൃത്വം നൽകുന്ന രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഏറെ വിശ്വസ്തതയോടും സുതാര്യതയോടും രാജ്യം മുഴുവനുള്ള ആൾക്കാരിൽ നിന്ന് സംബാവന സ്വീകരിച്ച് ക്ഷേത്രം നിർമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ കോൺഗ്രസ് വിമർശനം ഉന്നയിക്കുന്നുണ്ട്.

മുസ്‍ലിമുകൾ കൂടുതലുള്ള പ്രദേശത്ത് എത്തി സായുധസേനയുമായി റാലി നടത്തിയാണ് ധനശേഖരണം നടത്തുന്നതെന്നും ഭുരിയ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് നേരത്തെ കോൺഗ്രസ് നേതാവ് ദ്വിഗ്‍വിജയ് സിങ് ആവശ്യപ്പെട്ടിരുന്നു.