സിനിമ റിവ്യുവിനോട് വിയോജിപ്പില്ല; 'ആടുജീവിതം' ഓസ്കറിലെത്തിക്കാന്‍ കടമ്പകളേറെ: പൃഥ്വി

സിനിമ കണ്ട് റിവ്യു നടത്താന്‍ പാടില്ലെന്ന അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്ന് നടന്‍ പൃഥ്വിരാജ്. ഡിജിറ്റല്‍ ലോകത്താണ് നാം ജീവിക്കുന്നത്. ആര്‍ക്കുവേണമെങ്കിലും ഫോണ്‍ തിരിച്ചുവച്ച് സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് പറയാന്‍ അവകാശമുണ്ടെന്നും പൃഥിരാജ് മനോരമന്യൂസിനോട് പറഞ്ഞു.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം ആടുജീവിതമായിരിക്കും. നിര്‍ഭാഗ്യവശാല്‍ മുടക്കിയ പണത്തിന്റെ ഒരു പങ്ക് സിനിമയില്‍ കാണാന്‍ കഴിയില്ല. കോവിഡ്കാലത്ത് കുറവുകളില്ലാതെ ക്രൂവിനെ നോക്കിയ പ്രൊഡക്ഷന്‍ ഹൗസിനോടാണ് കടപ്പാട്.  മുടക്കിയ പണത്തെക്കുറിച്ച് കൃത്യമായ അറിവ് തനിക്കില്ലെങ്കിലും അത് സ്ക്രീനില്‍ കാണാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിനിമയെ ഓസ്കര്‍വേദിയിലെത്തിക്കാന്‍ വലിയ പ്രയത്നവും ചെലവും വേണ്ടതുണ്ടെന്നും താരം വ്യക്തമാക്കി. യു.എസില്‍ വളരെ വലിയ പ്രചാരണം വേണം. പാര്‍ടികളും സിനിമാപ്രദര്‍ശനങ്ങളും പരിപാടികളും നടത്തണം. ചിത്രത്തിന്‍റെ സാധ്യത തിരിച്ചറിഞ്ഞ് വളരെ വലിയ സംരംഭകരോ സ്റ്റുഡിയോകളോ മുന്നോട്ടുവരേണ്ടതാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Actor Prithiviraj on film review, Aadujeevitham