വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയുടെ ദത്ത് നടപടികള്‍ ശിശുക്ഷേമ സമിതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കുട്ടി സമിതിയുടെ സംരക്ഷണയില്‍ തന്നെ തുടരുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. കുട്ടിയെ നിലവില്‍ സംരക്ഷിക്കാനാകില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനമെന്നും ചെയര്‍മാന്‍ പറഞ്ഞു. അതേസമയം, അനില്‍കുമാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഫോം എത്തിച്ചു നല്‍കിയതെന്ന് അറ്റന്‍റര്‍ ശിവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും ശിവന്‍ വ്യക്തമാക്കി

Fake birth certificate case: Adoption proceedings suspended