ആം ആദ്മി മന്ത്രിയെ ജയിലില്‍ മസാജ് ചെയ്തത് പീഡനക്കേസ് പ്രതി

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിനെ തിഹാര്‍ ജയിലില്‍ മസാജ് ചെയ്തത് പീഡനക്കേസ് പ്രതിയെന്ന് ജയില്‍ വൃത്തങ്ങള്‍. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ റിങ്കുവെന്ന തടവുകാരനാണ് മസാജ് ചെയ്യുന്നതെന്നും ഇയാള്‍ ഫിസിയോ തെറപ്പിസ്റ്റല്ലെന്നും ജയില്‍ അധികൃതര്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആം ആദ്മി പാർട്ടിയും മുഖ്യമന്ത്രി  കേജ് രിവാളും മറുപടി പറയണമെന്ന് ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടു. കള്ളപ്പണക്കേസിലകപ്പെട്ട് ജയിലില്‍ കഴിയുന്ന സത്യേന്ദര്‍ ജെയിനെ മസാജ് ചെയ്യുന്ന സിസിടിവി ദൃശ്യം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.  

Story Highlights: Man seen in videos massaging Satyendar Jain a rape accused