വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പു കൂട്ടുന്നു; പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നു: മന്ത്രി

വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന ആരോപണവുമായി മന്ത്രി വി .ശിവൻകുട്ടി. ഡോ.സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സമരസമിതിക്കാണെന്നും മന്ത്രി പറഞ്ഞു. കലാപശ്രമം ശിവൻകുട്ടിയുടെ ഭാവനയാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ . സുധാകരൻ പരിഹസിച്ചു.

വിഴിഞ്ഞം സമരസമിതി പൊലീസിന് നേരെ നിരവധി അക്രമ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് വിമർശനത്തോടെയാണ് കലാപ ശ്രമം എന്ന ആരോപണം. പാർട്ടി മുഖപത്രത്തിൽ സമാനമായ ആരോപണം പാർട്ടി ഉന്നയിച്ചത് പിന്നാലെയാണ് ശിവൻ കുട്ടിയും ഗുരുതര ആക്ഷേപം ഉന്നയിച്ചത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നു. ചികിത്സയിൽ കഴിയുന്ന മുൻ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ് . 

കലാപ ശ്രമം എന്നത് ശിവൻകുട്ടിയുടെ ഭാവന എന്നായിരുന്നു  കെ സുധാകരന്റെ പ്രതികരണം. സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിസഭ നിയോഗിക്കുകയും അതേസമയം കലാപക്കാരായി മുദ്രകുത്തുകയും ചെയ്യുന്ന സമീപനമാണ് സിപിഎമ്മും സർക്കാരും തുടരുന്നത്. 

Minister V sivankutty against vizhinjam strike