താരങ്ങള്‍ക്ക് മാത്രമല്ല ലഹരിമരുന്ന് ലഭിക്കുന്നത്; ഒറ്റതിരിഞ്ഞുള്ള അഭിപ്രായത്തിൽ കാര്യമില്ല: മമ്മൂട്ടി

മലയാള സിനിമയില്‍ ലഹരിഉപയോഗം വ്യാപകമെന്ന നിര്‍മാതാക്കളുടെ ആരോപണത്തിന് മറുപടിയുമായി നടന്‍ മമ്മൂട്ടി. താരങ്ങള്‍ക്ക് മാത്രമല്ല ലഹരിമരുന്ന് ലഭിക്കുന്നതെന്നും ഉപയോഗിക്കരുതെന്ന് ബോര്‍ഡ് എഴുതി വയ്ക്കാമെന്നല്ലാതെ എന്തുചെയ്യുമെന്നും മമ്മൂട്ടി ചോദിച്ചു. 

ജീവന് അപകടമുണ്ടാക്കുന്നതും സ്വഭാവം മാറ്റുന്നതുമായ ലഹരി ലഭ്യമാണ്. കള്ളുഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ കഴിയുമോയെന്നും ഇക്കാര്യത്തില്‍ ഒറ്റതിരിഞ്ഞ് അഭിപ്രായം പറയാതെ സമൂഹം ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന പുതിയ ചിത്രം റോഷാക്കിന്റെ പ്രചാരണാര്‍ഥം കൊച്ചിയില്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം. അഭിമുഖം ഇന്ന് വൈകിട്ട് 5.30ന് മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്യും

Actor Mammootty says about the use of drugs in the Malayalam film industry