രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു; 2,593 പേർക്ക് രോഗം: 40 മരണം

രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമാരുമായി യോഗം ചേരും.  ബുധനാഴ്ച വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം. അതേസമയം 6 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളിലെ കോവാക്സിൻ ഉപയോഗത്തിന് ഡിസിജിഎ ക്ക് വിദഗ്‌ധ സമിതിയുടെ ശുപാർശ.

  

രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള മുഖ്യമന്ത്രിമാരുടെ യോഗം ബുധനാഴ്ച ചേരുന്നത്. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിലവിലെ കോവിഡ് സ്ഥിതിയെ കുറിച്ച് യോഗത്തിൽ വീഡിയോ അവതരണം നടത്തും. മാസ്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡ് വർധിക്കുന്നതിനാൽ നിയന്ത്രണങ്ങൾ കൂട്ടുന്നതിൽ യോഗം തീരുമാനം എടുക്കും. അതേസമയം 6 മുതൽ 12 വയസ് വരെയുള്ള കുട്ടികളിലെ കോവാക്സിൻ ഉപയോഗത്തിന്  വിദഗ്ധ സമിതി ഡിസിജിഎ ശുപാർശ നൽകി. നിലവിൽ 15 നും  18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിനാണ്  പ്രധാനമായി നൽകുന്നത്. നേരത്തെ 6 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് കോർബെ വാക്സിൻ നൽകാനും സമിതി ശുപാർശ ചെയ്തിരുന്നു.

ഒമിക്രോണിന്റെ ഉപ വകഭേദമായ BA 2.12 ഡൽഹിയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്ത് 24 മണിക്കൂറിനിടെ 2,593 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 44 പേർ രോഗം ബാധിച്ച് മരിച്ചു.