സെലൻസ്കിയെ വിളിച്ച് മാർപാപ്പ: അഗാധമായ വേദന അറിയിച്ചെന്ന് വത്തിക്കാന്‍

ഫ്രാന്‍സിസ് മാര്‍പാപ്പ യുക്രെയ്ന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു. യുക്രെയ്ന്‍ നേരിടുന്ന കഷ്ടതയില്‍ അഗാധമായ വേദന അറിയിച്ചെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം യുദ്ധത്തില്‍ റഷ്യയെ പ്രതിഷേധമറിയിച്ചും സമാധാനത്തിനായും മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു. വത്തിക്കാനിലെ റഷ്യന്‍ എംബസിയിലേക്ക് നേരിട്ടത്തി മാർപാപ്പ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതേസമയം, യുക്രെയ്നില്‍ ആക്രമണം കടുപ്പിക്കുകയാണ് റഷ്യ. കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യയ്ക്കൊപ്പം ചേര്‍ന്ന് ചെചൻ സൈന്യവും ആക്രമണം ശക്തമാക്കി. റഷ്യന്‍ നീക്കത്തെ പ്രതിരോധിക്കാന്‍ യുക്രെയ്ൻ സഹായ വാഗ്ദാനവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. റഷ്യയില്‍ യുദ്ധവിരുദ്ധ വികാരം ശക്തമാണ്. സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമേ, ജനവാസ മേഖലകളിലും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.