രണ്ടുപതിറ്റാണ്ടുകാലം കര്‍മമണ്ഡലമായിരുന്ന കര്‍ണാടകയിലേയ്ക്ക് ഫാദര്‍ ടോം ഉഴുന്നാലില്‍ മടങ്ങിയെത്തി. ബെംഗളൂരു വിമാനത്താവളത്തില്‍ കര്‍ണാടക സര്‍ക്കാരും സഭാപ്രതിനിധികളും അദ്ദേഹത്തെ സ്വീകരിച്ചു. സി ബി സി ഐ യോഗവേദിയിലെത്തി കര്‍ദിനാള്‍മാരെയും ബിഷപ്പുമാരെയും സന്ദര്‍ശിച്ച ഫാ. ടോം ഉഴുന്നാലില്‍ ഞായറാഴ്ച രാവിലെ കൊച്ചിയില്‍ എത്തും
വൈദികനായി അഭിഷ്കതനായ ശേഷം രണ്ടുപതിറ്റാണ്ട് പ്രവര്‍ത്തിച്ച കര്‍ണാടകയിലേയ്ക്കുള്ള മടങ്ങിവരവ്. ബെംഗളൂരു വിമാനത്താവളത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് നഗരവികസന മന്ത്രിയും മലയാളിയുമായ കെ ജെ ജോര്‍ജ് പരമ്പരാഗത ചടങ്ങുകളോടെ സ്വീകരിച്ചു. സലേഷ്യന്‍ , മിഷണറീസ് ഒാഫ് ചാരിറ്റി സഭാംഗങ്ങള്‍ക്കും പ്രാര്‍ഥനാ സാഫല്യത്തിന്റെ നിമിഷങ്ങള്‍. ബെംഗളൂരു പ്രൊവിന്‍സ് ആസ്ഥാനത്തും വികാരനിര്‍മഭരമായ സ്വീകരണം
കൃതജ്ഞതാ പ്രാര്‍ഥനയ്ക്ക് ശേഷം യെമന്‍ അനുഭവം ഫാ ടോം ഉഴുന്നാലില്‍ വിവരിച്ചു. സി ബി സി ഐ യോഗ വേദിയിലെത്തി മേജർ ആർച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും , കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായെയും മറ്റ് സഭ മേലധ്യക്ഷന്‍മാരെയും സന്ദര്‍ശിച്ചു . നഗരത്തില്‍ ഒരുക്കിയ സ്വീകരണയോഗത്തിലും ഫാ.ടോം ഉഴുന്നാലില്‍ പങ്കെടുത്തു