മലബാർ സിമന്റ്സ് അഴിമതിയിൽ പ്രതിയായ വ്യവസായി വി.എം. രാധാകൃഷ്ണന്റെ പാലക്കാട്ടെ വസതിയിലും ഒാഫീസിലും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരിശോധന. മലബാർ സിമന്റ്്സിന് ലാമിനേറ്റഡ‍് പ്രോപ്പിലീൻ ചാക്കും ഫ്ളൈആഷും നൽകിയതിൽ ഇരുപത്തിരണ്ടരക്കോടി രൂപയുടെ ക്രമക്കേടാണ് അന്വേഷണത്തിലുളളത്. വിജിലൻസ് അന്വേഷണം തുടരുന്നതിനൊപ്പമാണ് സാമ്പത്തികസ്രോതസുകളെക്കുറിച്ചുളള എൻഫോഴ്സ്മെന്റിന്റെ നടപടി. കേസിൽ മലബാർ സിമന്റ്സ്് മുൻ ജനറൽമാനേജർ മുരളീധരൻനായർ ഉൾപ്പെടെ മൂന്നുപേർക്കെതിരെയും അന്വേഷണമുണ്ട്. പ്രതികൾക്കെതിരെ നടപടി തുടരാമെന്ന് എൻഫോഴ്സ്മെന്റിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു.
Advertisement