തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തിലെ പെരിങ്ങമലയില്‍ ഇരുപതിലേറെപേരെ തെരുവ് നായ ആക്രമിച്ചു. കടിയേറ്റവർ ശാന്തിവിള ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികില്‍സ തേടി. ഭക്ഷണം കിട്ടാത്തതിനെ തുടർന്നാണ് നായ്ക്കൾ ആക്രമിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.
കല്ലിയൂർ പഞ്ചായത്തിലെ പെരിങ്ങമല കേളേശ്വരം ഭാഗത്താണ് നായ്ക്കൂട്ടത്തിന്റെ ആക്രമണം.വെള്ളായണി ഹോട്ടൽ ഉടമ അനിൽകുമാർ, ചാലച്ചൽ വീട്ടിൽ സുകു, പെരിങ്ങമല ശിശുമന്ദിരത്തില്‍ സുബ്രഹ്മണ്യൻ, കേളേശ്വരം വീട്ടിൽ തങ്കമണി , പെരിങ്ങമല സ്വദേശി യോഗേഷ് തുടങ്ങി ഇരുപലേറെപ്പേരെ നായ്ക്കൾ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു. കടിയേറ്റവർ ശാന്തിവിള ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികിത്സ തേടി. ഭക്ഷണം കിട്ടാത്തതിനെ തുടർന്നാണ് നായ്ക്കൾ ആക്രമിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. ഹോട്ടലുകളുടെ പ്രവര്‍ത്തനം ഭാഗിമായതോടെ ഭക്ഷണാവശിഷ്ടങ്ങള്‍ കിട്ടാതായി. ഇതോടെയാണ് നായ്ക്കൂട്ടം ആക്രമണകാരികളായത്.