കൊല്ലം തെന്‍മലയില്‍ മഴവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ കാട്ടാനക്കുട്ടിയെ കാട്ടിലേക്ക് മടക്കി വിടാനുള്ള ശ്രമം പരാജയം. സ്വകാര്യ തോട്ടത്തില്‍ നിന്നു ആനയെ ശെന്തുരുണി വന്യജീവി സങ്കേതത്തിലേക്ക് മാറ്റി. ഒരു മാസം മാത്രം പ്രായമുള്ള പിടിയാനക്കുട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടു.
തെന്‍മല അമ്പനാട് എസ്റ്റേറിലെ തോട്ടില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഒരു മാസം മാത്രം പ്രായമുള്ള പിടിയാനക്കുട്ടിയെ കിട്ടിയത്. കാട്ടാനക്കൂട്ടതോടൊപ്പം കുട്ടിയാനയെ തിരികെ വിടാൻ പലതവണ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന് ആനയെ ശെന്തുരുണി വന്യജീവി സങ്കേതത്തിലേക്ക് മാറ്റി. കുട്ടിആനകളെ പരിപാലിച്ചു ശീലമുള്ള പാപ്പാനെ കോട്ടൂരിൽ നിന്നെത്തിച്ചു.
പിടിയാനക്കുട്ടിയെ കോട്ടൂര്‍ ആന സങ്കേതത്തിലേക്ക് മാറ്റിയേക്കും.