കാലവർഷത്തിൽ അജാനൂരിൽ വ്യാപക നാശം; മുന്നൂറോളം വാഴകൾ നശിച്ചു

കാലവർഷത്തിൽ കാസർകോട് അജാനൂരിൽ വ്യാപക നാശം. ശക്തമായ കാറ്റിൽ  മുന്നൂറോളം വാഴകൾ നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.  കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയിലുണ്ടായ കനത്ത മഴയും കാറ്റും അജാനൂർ പഞ്ചായത്തിലെ മുക്കൂടിൽ കനത്തനാശമാണ് വിതച്ചത്. മുക്കൂട് കാരക്കുന്ന് ബദർ ജുമാ മസ്ജിദിലെ ഷെഡ്ഡ് പൂർണമായും തകർന്നു. ഷെഡിന്റെ ഒരു ഭാഗം തൊട്ടടുത്തുള്ള  വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് വീണെങ്കിലും ആളപായമില്ല. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് പ്രതീക്ഷിക്കുന്നത്. പള്ളിയുടെ തൊട്ടടുത്തുള്ള വാഴത്തോട്ടവും പൂർണമായും നശിച്ചു. പ്രദേശവാസിയായ ഗംഗാധരൻ്റെ വിളവെടുക്കാറായ മുന്നൂറോളം വാഴകളാണ് ശക്തമായ കാറ്റിലും മഴയിലും നിലം പതിച്ചത്.

കടംവാങ്ങി വാഴക്കൃഷിയിറക്കിയ പത്തോളം കർഷകർക്ക് വൻ നഷ്ടമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായത്. ആവശ്യമായ നഷ്ടപരിഹാരം വേണമെന്ന ആവശ്യം 

കൃഷിക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്.