പ്രതീക്ഷയോടെ മലബാറിലെ യാത്രക്കാർ; കരിപ്പൂർ ഏക ഹജ് എംബാര്‍ക്കേഷന്‍ പോയിന്റാകും

karipur
SHARE

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുെട സര്‍വീസ് പുനരാരംഭിക്കുന്നതോടെ  കേരളത്തിലെ ഏക ഹജ് എംബാര്‍ക്കേഷന്‍ പോയിന്റായി കോഴിക്കോട് മാറുമെന്ന പ്രതീക്ഷയിലാണ് മലബാര്‍. ഏറ്റവും കൂടുതല്‍ തീര്‍ഥാടകരുള്ള മേഖലയെന്നതിനപ്പുറം  ഹജ് ഹൗസ് അടക്കമുള്ള സ്ഥിരം സംവിധാനങ്ങളുമുണ്ടെന്നതാണ് കരിപ്പൂരിന് മുതല്‍കൂട്ടാവുന്നത്. 

റണ്‍വേ ബലപെടുത്തുന്നതിന്റെ മറവില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതോടെയാണ് കോഴിക്കോട് നിന്നുള്ള ഹജ് സര്‍വീസും നിലച്ചത്. വൈകാതെ ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് കൊച്ചിയിലേക്ക് മാറ്റി. ഡിസംബര്‍ അഞ്ചിന്   വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ തിരിച്ചെത്തുമ്പോള്‍ ഹജ് തീര്‍ഥാടകരുടെ യാത്രാകേന്ദ്രമെന്ന  പദവിയും കരിപ്പൂരിന് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഹജ് ക്യാംപിനുള്ള  സ്ഥിരം സൗകര്യങ്ങള്‍ ഉള്ളതിനാല്‍ കേരളത്തിലെ ഏക ഹജ് എംബാര്‍ക്കേഷന്‍ പോയിന്റായി കോഴിക്കോട് മാറും. 

സൗദി എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യക്കും പുറമെ  എമിറേറ്റ് എയര്‍ലൈന്‍സും  കോഴിക്കോട് നിന്ന് സൗദി അറേബ്യയിലേക്ക്  സര്‍വീസ് നടത്താന്‍ തയാറായി മുന്നോട്ടുവന്നിട്ടുണ്ട്.  

MORE IN NORTH
SHOW MORE