പരപ്പനങ്ങാടിയിൽ സിപിഎം-ലീഗ് സംഘർഷം; വാഹനങ്ങൾക്ക് തീയിട്ടു

മലപ്പുറം പരപ്പനങ്ങാടി തീരദേശമേഖലയിലെ ഒട്ടുമ്മല്‍, ആവിയില്‍ ഭാഗങ്ങളില്‍  സി.പി.എം –മുസ്‌ലിം ലീഗ്  സംഘര്‍ഷം .സി.പി.എം–ലീഗ് പ്രവര്‍ത്തകരുടെ ഓട്ടോയും ബൈക്കും തീയിട്ടു നശിപ്പിച്ചു

പുലര്‍ച്ചെ രണ്ടിനും രണ്ടരക്കുമിടയിലാണ് സി.പി.എമ്മിന്റെയും –മുസ്‌ലിം ലീഗിന്റെയും  പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് തീയിട്ടത്. ഇരുവിഭാഗത്തിന്റെയും കൊടിതോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമസംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് സൂചന.സി.പി.എം ആവിയില്‍ ബ്രാഞ്ച് സെക്രട്ടറി ജാഫര്‍ കുന്നുമ്മലിന്റേതാണ് ഒാട്ടോറിക്ഷ.വീട്ടിനുമുന്നില്‍ നിര്‍ത്തിയിട്ട ഒാട്ടോയാണ് തീയിട്ടു നശിപ്പിച്ചത്.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ ഹുസൈന്റെ ബൈക്കാണ് അഗ്നിക്കിരയാക്കിയത്.വീടിനു മുന്നില്‍ കെട്ടിയ ഷീറ്റും പൂര്‍ണമായും കത്തിനശിച്ചു.സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് മുസ്്ലീം ലീഗിന്റെ ആരോപണം

എന്നാല്‍ അക്രമസംഭവങ്ങളില്‍ പങ്കില്ലെന്നാണ് ഇരു പാര്‍ട്ടികളുടേയും വിശദീകരണം. പരപ്പനങ്ങാടി പൊലിസ് അന്വേഷണം ആരംഭിച്ചു