ഡോക്ടര്‍മാരുടെ അനാസ്ഥ; ഗര്‍ഭസ്ഥശിശു മരിച്ചതായി പരാതി

kozhikodu-medical-college
SHARE

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരിച്ചതായി പരാതി. കോഴിക്കോട് ഒളവണ്ണ സ്വദേശിനിയുടെ ബന്ധുക്കളാണ് പരാതിയുമായി പൊലിസിനെ സമീപിച്ചത്.

ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഒളവണ്ണ സ്വദേശിനി ഹസീനയെ കഴിഞ്ഞ 14 നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭസ്ഥശിശുവിന് തൂക്കകൂടുതലുള്ളതിനാല്‍ ഇ.എസ്.ഐ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്യുകയായിരുന്നു. ഹസീനയെ പരിശോധിച്ച ഡോക്ടര്‍  ഇന്നത്തേക്കാണ് പ്രവസവ തിയ്യതി കുറിച്ചുനല്‍കിയത്. ഇന്നലെ ഉച്ചയോടെ ഗര്‍ഭസ്ഥശിശു മിടിപ്പ് നഷ്ടമായി. ഇക്കാര്യം അറിയിച്ചിട്ടും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡോക്ടറെത്തിയതെന്നാണ് പരാതി.  അടിയന്തരമായി കുഞ്ഞിനെ പുറത്തെടുക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയാറായില്ല.  എന്നാല്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

MORE IN NORTH
SHOW MORE