കത്രികയെച്ചൊല്ലി വാക്കുതർക്കം; വിദ്യാർത്ഥി കുത്തേറ്റു മരിച്ചു

student
SHARE

കാസര്‍കോട് ബന്തിയോട് പതിനാറുകാരനായ മദ്രസ വിദ്യാര്‍ഥി സഹപാഠിയുടെ കുത്തേറ്റ് മരിച്ചു. മംഗല്‍പാടി അടുക്കയിലെ യുസഫിന്റെ മകന്‍ മുഹമ്മദ് മിദ്്ലാജാണ് മരിച്ചത്. ഒരു കത്രികയ്ക്കുവേണ്ടിയുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ ഒന്‍പതുമണിയോടെയായിരുന്നു സംഭവം. മദ്രസിയിലെ ക്ലാസിനിടെയുള്ള ഇടവേളയില്‍ വര്‍ണകടലാസ് മുറിക്കാനെടുത്ത ഒരു കത്രികകയ്ക്കുവേണ്ടി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പിടിവലിയായി. ഇതിനിടെയാണ് മുഹമ്മദ് മിദ്്ലാജിന് ഇടനെഞ്ചില്‍ കുത്തേറ്റത്ത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവമറിച്ച് മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് ഉള്‍പ്പെടെ നിരവധിപ്പേര്‍ സ്ഥലത്തെത്തി.

സംഭവത്തെക്കുറിച്ച് കുമ്പള സിഐ കെ.പ്രേംസദന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു. മരിച്ച വിദ്യാര്‍ഥിയും സഹപാഠിയും ഒരേ സ്കൂളിലാണ് പ്ലസ് വണ്ണിന് പഠിക്കുന്നത്. ഇവര്‍ തമ്മില്‍ നേരത്തെ ശത്രുതയില്ലെന്നും പിടിവലിക്കിടെ അബധത്തില്‍ സംഭവിച്ചതാണെന്നുമാണ് പൊലീസിന്റെ പ്രാധമിക നിഗമനം.സഹപാഠികളുടേയും, അധ്യാപകരുടേയും മൊഴിരേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. മുഹമ്മദ് മിദ്്ലാജിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

MORE IN NORTH
SHOW MORE