നീന്തൽ പരിശീലനവുമായി പാലക്കാട്ട് ഒരു വായനശാല

ജലാശയങ്ങളിൽ ഇനിയൊരു ജീവൻ പൊലിയാതിരിക്കാന്‍ നീന്തൽ പരിശീലനവുമായി പാലക്കാട് കടമ്പഴിപ്പുറത്തെ പ്രതിഭാ വായനശാല. നൂറിലധികം കുട്ടികളാണ് പരിശീലനം നേടിയത്. 

കടമ്പഴിപ്പുറം കൊല്ലിയാനി കുളത്തിൽ തുടർച്ചയായി രണ്ടാം വർഷ‌മാണ് അവധിക്കാലത്തെ നീന്തല്‍പരിശീലനം. നീന്തൽ ഒട്ടും അറിയാത്ത നൂറോളം കുരുന്നുകള്‍ സ്വന്തമായി നീന്തൽ പഠിച്ചു. 8 വയസു മുതൽ 15 വയസു വരെയുള്ള കുട്ടികളാണ് പഠിതാക്കള്‍. ദിവസവും രാവിലെ ഏഴ് മതുല്‍ പത്തു വരെയാണ് പരിശീലനം. പൊലീസ് ഉദ്യോഗസ്ഥനായ എം.മോഹനനാണ് നാട്ടിലെ കുട്ടികളുടെ നീന്തല്‍പരിശീലനകനായത്. 

  

കുളത്തിലങ്ങാൻ പേടിച്ചു വിറച്ച കുട്ടികളായിരുന്നു മിക്കവരും. അത്ര സങ്കീര്‍ണമല്ല നീന്തലെന്ന് എല്ലാവരും തെളിയിച്ചു. നീന്തൽ പഠിച്ച കുട്ടികള്‍ക്ക് പ്രതിഭാ വായനശാലയുടെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.