കക്കാടംപൊയിലില്‍ സ്വകാര്യവ്യക്തി വനഭൂമി കയ്യേറി

നിലമ്പൂര്‍ വനത്തിലെ കക്കാടംപൊയിലില്‍ സ്വകാര്യവ്യക്തി ഏഴ് ഏക്കര്‍ വനഭൂമി കയ്യേറി വന്‍തോതില്‍ മരങ്ങള്‍ മുറിച്ചു. കാട്ടുനിലം തങ്കന്‍ എന്ന പി.ജെ. തോമസിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു 

കക്കാടംപൊയില്‍‍ മേലേതോട്ടപ്പളളിയിലെ ഏഴ് ഏക്കര്‍ ഭൂമിയുടെ ഉടമയാണന്ന് അവകാശപ്പെട്ടാണ് വനഭൂമി കയ്യേറിയത്. അരീക്കോട് സ്വദേശി ഖദീജയുടെ പേരിലുളള രണ്ടര ഏക്കര്‍ ഇ.എഫ്.എല്‍ ഭൂമിയിലേയും അര ഏക്കര്‍ നിബിഡ വനത്തിലേയും മരങ്ങളാണ് മുറിച്ചു മാറ്റിയത്. നാല്‍പത് സെന്റീമീറ്റര്‍ മുതല്‍ 60 സെന്റീമീറ്റര്‍ വരെ വണ്ണമുളള 90 മരങ്ങള്‍ മുറിച്ചു മാറ്റിയ നിലയിലാണ്. മരങ്ങള്‍ വെട്ടിയത് പുറത്തായതോടെയാണ് വനം ഉദ്യോഗസ്ഥര്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. 

കൃഷിക്ക് വേണ്ടിയാണ് നിലമൊരുക്കിയതെന്നാണ് പ്രതിയുടെ മൊഴി. തൊട്ടടുത്ത അന്‍പതേക്കര്‍ ഭൂമിയിലെ കാര്യസ്ഥനാണ് തങ്കന്‍. പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്നാണ് സൂചന.