കാണികൾക്ക് റിലാക്സേഷനായി മിമിക്രി വേദി

കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിലെ മിമിക്രി വേദി സജീവമായിരുന്നു. സോളാർ വിഷയവും, കായൽ കൈയ്യേറ്റവുമൊക്കെയായി മിമിക്രി കലാകാരന്മാർ കൈയ്യടി നേടി. 

ചിലർ നോട്ട് നിരോധനവും ജി.എസ്.ടിയും വിഷയമാക്കിയപ്പോൾ. മറ്റു ചിലർ അനുകരണകലയുടെ സ്ഥിരം ഇരകളായ പക്ഷിമൃഗാദികളിലും, രാഷ്ട്രയക്കാരിലും പ്രകടനം ഒതുക്കി. ജിമിക്കി കമൽ മിമിക്രി വേദിയിലും മിന്നിത്തിളങ്ങി. രാഷ്ടീയ നേതാക്കളുടെയും 

സിനിമാ താരങ്ങളുടെയും ശബ്ദത്തിൽ ഹിറ്റ് ഗാനത്തിന്റെ വകഭേദമൊരുക്കി മൽസരാർഥികൾ കാണികളെ രസിപ്പിച്ചു.  ട്രെയിനിന്റെയും ഹെലിക്കോപ്റ്ററിന്റെയും ശബ്ദം അനുകരിച്ച് മടുത്ത ചിലർ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചത് കാണികൾക്കും ജഡ്ജസിനും റിലാക്സേഷനായി.