വയനാട്ടിലെ ഏറ്റവുംവലിയ ആരോഗ്യകേന്ദ്രമായ മാനന്തവാടി ജില്ലാ ആശുപത്രിയുടെ പ്രവർത്തനവും പരിതാപകരം. ദിവസം അഞ്ഞൂറ് രോഗികളെങ്കിലും എത്തുന്ന ഇവിടെ ആവശ്യത്തിന് ഡോക്ടർമാരും അടിസ്ഥാനസൗകര്യങ്ങളുമില്ല. ബത്തേരിയിൽ 23 കോടി രൂപ ചെലവിട്ട് പണിത താലൂക്കാശുപത്രി കെട്ടിടവും നോക്കുകുത്തിയായി.
പന്ത്രണ്ട് മണിവരെ മാത്രമാണ് ഒപി ടിക്കറ്റ് നൽകുന്നത്. അതായത് ഡോക്ടറെ കാണണമെങ്കിൽ പുലർച്ചെ ഇറങ്ങണം. മണിക്കൂറുകൾ ഇങ്ങനെ വരിയിൽ ിന്ന് ഒപി ടിക്കററ് കടമ്പ കടന്നിട്ടും കാര്യമില്ല. പുറത്തേക്കാൾ വലിയ തിരക്കാണ് അകത്ത്. ചിലപ്പോൾ ഒന്നോ രണ്ടോ ഡോക്ടർമാത്രമേ കാണുകയുള്ളു.
മൂന്ന് ജനറൽ സർജൻമാരും രണ്ട് ജനറൽ മെഡിസിൻ ഡോക്ടർമാരുമാണ് ഉള്ളത്. കാഷ്വാലിറ്റി ജോലി കൂടി ഇവർ ഏറ്റെടുക്കണം.············
ബത്തേരി താലൂക്ക് ആശുപത്രിയുടെ അവസ്ഥയും സമാനമാണ്.താലൂക്ക് ആശുപത്രി എന്ന പേരുണ്ടെങ്കിലും പ്രവർത്തനം പിഎച്ച്എസ് സി പോലെയാണെന്നാണ് ആക്ഷേപം.
കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനായിരുന്നു 23 കോടി രൂപ ചെലവിട്ട് കെട്ടിടം ഉയർന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനേക്കാൾ വലിപ്പമുള്ള കെട്ടിടം ഉയർന്ന് രണ്ടു വർഷമായിട്ടും ചികിൽസസംവിധാനങ്ങൾ അവിടേക്ക് മാറ്റിയിട്ടുമില്ല.