കല്ലായിപ്പുഴയിലേയ്ക്കും കനോലി കനാലിലേയ്ക്കും 174 സ്ഥാപനങ്ങൾ മാലിന്യം തള്ളുന്നതായി കണ്ടെത്തൽ. പുഴയുടെയും കനാലിന്റെയും നവീകരണത്തിന് മുന്നോടിയായുള്ള സർവേ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറി. മാസ്റ്റർ പ്ലാൻ ഒരു മാസത്തിനകം തയ്യാറാക്കും
ജില്ലാ ഭരണകൂടത്തിന് റീജിയണൽ ടൌൺ പ്ലാനെർ സമർപ്പിച്ച പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക സർവേ റിപോർട്ടിലാണ് ഗുരുതരമായ കണ്ടെത്തൽ. 174 സ്ഥാപനങ്ങൾ കല്ലായി പുഴയെയും കനോലി കനാലിനേയും മലിനീകരിയ്ക്കുകയാണ്. ഇതിൽ വ്യവസായ സ്ഥാപങ്ങളും ആശുപത്രികളുമാണ് മുന്നിൽ.
പുഴയുടെയും കനാലിന്റെയും നവീകരണത്തിനുള്ള മാസ്റ്റർ പ്ലാൻ ഒരു മാസത്തിനകം സമർപ്പിയ്ക്കും. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ചു കൊണ്ടാകും പദ്ധതി നടപ്പാക്കുക.