റോഡ് തകർന്നതോടെ ഒരുമാസമായി വാഹനസൗകര്യം ലഭിക്കാതെ കണ്ണൂർ കോർപറേഷനിലെ മുപ്പതോളം കുടുംബങ്ങൾ. മഴയെത്തുടർന്ന് ഇടിഞ്ഞ്പോയ കസാനക്കോട്ട റോഡ് കോർപറേഷൻ അധികൃതർ നന്നാക്കാത്തതാണ് ദുരിതത്തിന് കാരണം. എന്നാൽ കരാറുകാർ സമരത്തിലായതാണ് റോഡ് നിർമാണം വൈകുന്നതിന് കാരണമായി അധികൃതർ പറയുന്നത്.
റോഡിന്റെ പകുതിയോളം ഇടിഞ്ഞ് താഴ്ന്നു. ഇരുചക്രവാഹനങ്ങൾ മാത്രമെ കടന്നുപോകു. നാട്ടുകാരുടെ പരാതിയിൽ എംപിയും മേയറും സ്ഥലം സന്ദർശിച്ചതാണ്. തൊഴിലാളികളെത്തി ഇടിഞ്ഞ് വീണ മണ്ണും കല്ലും എടുത്തു മാറ്റുകയും ചെയ്തു. എന്നിട്ടും നാളിതുവരെയായി കരാർ നൽകി നിർമാണം പൂർത്തിയാക്കാൻ കോർപറേഷന് സാധിച്ചിട്ടില്ല. കിടപ്പിലായ രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകൻ എടുത്തുകൊണ്ട് വരണം.
സാധനങ്ങൾ എത്തിക്കാൻ കഴിയാത്തതിനാൽ ഈ പ്രദേശത്തെ വീട് നിർമാണങ്ങളും മുടങ്ങി. കലക്ടറുടെ ദുരന്തനിവാരണ ഫണ്ടിൽനിന്ന് നാല്്ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പക്ഷേ കരാറുകാരെ പഴിചാരിയാണ് കോർപറേഷൻ ആരോപണങ്ങിളിൽനിന്ന് ഒഴിഞ്ഞുമാറുന്നത്.