വിസ്മയകാഴ്ചകളുമായി മലയാളമനോരമയുടെ പാലക്കാട്ടെ രുചിമേളയിലേക്ക് ജനപ്രവാഹം. വര്‍ണവൈവിധ്യങ്ങളുടെ പുത്തന്‍ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതാണ് രുചിമേള. 22 ന് സമാപിക്കും.
പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ ശീതികരിച്ച കൂറ്റന്‍ കൂടാരമാണ് കാഴ്ചകളുടെയും ആസ്വാദനത്തിന്‍റെയും പുത്തന്‍ ഷോപ്പിങ് അനുഭവം നൽകുന്നത്. മൊട്ടുസൂചി മുതല്‍ ആഡംബര കാറുകള്‍ വരെ ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങാം. വിവിധങ്ങളായ ഫര്‍ണീച്ചര്‍ ഉപകരണങ്ങളെ അടുത്തറിയാം. ഇങ്ങനെ രാമചന്ദ്രന്‍ കത്തികൾ വരെ വാങ്ങാനും കാണാനും നല്ല തിരക്ക്.
നാവിൽ കൊതിയൂറുന്ന മധുരപലഹാരങ്ങൾ.മാലയും വളയും കമ്മലും സൗന്ദര്യവര്‍ധകഉല്‍പ്പന്നങ്ങളും തുണിത്തരങ്ങളെ പരിചയപ്പെടുന്ന വിവിധ സ്റ്റാളുകളുണ്ട്. ആകെ 75 സ്റ്റാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികളുടെ ഉല്ലാസപാർക്കാണ് മറ്റൊരു സന്തോഷം.ഷോപ്പിങ് കഴിഞ്ഞാൽ വിശാലമായ ഭക്ഷണശാലയിലേക്കാണ് വഴി. പ്രമുഖ സ്ഥാപനങ്ങളുടെ രുചിക്കൂട്ടുകൾ ആസ്വദിക്കാനുളള അവസരം. അൽപം സംഗീതവും നൃത്തവുമൊക്കെ ചേർന്ന കലാസന്ധ്യയും രുചിമേളയുടെ പ്രത്യേകതയാണ്.