പാലക്കാട് ചെർപ്പുളശ്ശേരിയിൽ റോഡ് വശത്തെ അപകട ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റുന്നില്ല. പരാതി നൽകിയിട്ടും ടെൻഡർ നടപടി വൈകിപ്പിക്കുകയാണ്. മരക്കച്ചവടക്കാരെ സഹായിക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥർ തീരുമാനമെടുക്കുന്നത്.
ചെർപ്പുളശേരി മഞ്ചക്കൽ ഭാഗങ്ങളിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന വൻമരങ്ങളാണ് നാട്ടുക്കാർക്ക് ഭീഷണി. സമീപത്തെ കച്ചവടക്കാരും നാട്ടുക്കാരും പല തവണ പൊതുമരാമത്തിനും തദ്ദേശസ്ഥാപനങ്ങൾക്കും പരാതികൾ നൽകി. എന്നിട്ടും ഫലമില്ല. ഒരാഴ്ച മുൻപ് മരം കടപുഴകി വീണ് വാഹനയാത്രക്കാരൻ അൽഭുതകരമായാണ്് രക്ഷപെട്ടത്. സ്കൂളിനോട് ചേർന്ന് നിൽക്കുന്ന വാകമരവും ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്.
കൂടാതെ ചളവറ ഭാഗത്ത റോഡുകളിലും സമാനമായ രീതിയിൽ മരങ്ങൾ നിൽക്കുന്നു. തീർത്തും അപകടകരമായ ഉണങ്ങിയ മരങ്ങളാണ് മുറിച്ചുമാറ്റേണ്ടതെങ്കിലും ഇത്തരം മരങ്ങൾ ഏറ്റെടുക്കാൻ മരക്കച്ചവടക്കാർക്ക് താൽപര്യമില്ല. ടെൻഡർ നടപടി സ്വീകരിക്കുന്നതിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരും വീഴ്ചവരുത്തുന്നു.