കണ്ണൂർ പയ്യാവൂർ കാഞ്ഞിരക്കൊല്ലിയിൽ റിസോർട്ട് നിർമിക്കാൻ സ്വകാര്യവ്യക്തി കൈത്തോട് ഗതിമാറ്റി ഒഴുക്കി. ഇതോടെ ആദിവാസികൾ ഉൾപ്പടെ ഇരുപതോളം കുടുംബങ്ങളുടെ കുടിവെളളമാണ് ഇല്ലാതായത്. വെള്ളം കുത്തിയൊഴുകിയെത്തിയതോടെ വിനോദസഞ്ചാര കേന്ദ്രമായ ശശിപ്പാറയിലേക്കുള്ള റോഡും തകർന്നു. വെളളം കയറിയതിനാൽ വിധവയായ സ്ത്രീ നടത്തുന്ന കടയും അടച്ചുപൂട്ടി.
Advertisement