മലപ്പുറം താനൂരിലെ കനോലി കനാലില്‍ അർബുദത്തിനും ഹൃദ്്രോഗത്തിനും കാരണമാകുന്ന രാസവസ്തുക്കളെന്ന് പഠന റിപ്പോർട്ട്. ക്ലീൻ കനോലി പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.റിപ്പോർട്ട് സർക്കാറിന് കൈമാറും.
കനോലി കനാലിന് സമീപം താമസിച്ചവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ക്ലീൻ കനോലി പദ്ധതി നടപ്പിലാക്കിയത്.കനാലിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളുട തോത് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.ഇതിനായി റോബോട്ടിക് സംവിധാനമുപയോഗിച്ചാണ് പരിശോധന നടത്തിയത്.ഈ പരിശോധനാ റിപ്പോർട്ടിലാണ് കനോലി കനാലിലെ വെള്ളത്തിൽ ഗുരുതര മാലിന്യ പ്രശ്നമള്ളതായി കണ്ടെത്തിയത്. അർബുദ, ഹ്രദ്്രോഗങ്ങൾക്ക് വരെ കാരണമാകുന്ന മാലിന്യങ്ങളാണ് വെള്ളത്തിൽ ഉള്ളത്.സമീപ പ്രദേശങ്ങളിലെ കുടിവെള്ള ശ്രോതസുകളിലും ഈ മാലിന്യം കലരുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.കനാലിന്റെ അടിത്തട്ടിൽ അജൈവമാലിന്യങ്ങൻ കെട്ടികിടക്കുകയാണ്.മൽസ്യങ്ങൾ ഉൾപ്പടെയുള്ള ജീവികളുടെ ആവാസ വ്യവസ്ഥയെയും ഇത് പ്രതികൂലമായി ബാധിക്കും..കനോലികനാലിൽ നിന്ന് മൂവായിരത്തിലധികം സാംപിളുകളാണ് പരിശോധനക്കായി ശേഖരിച്ചിരുന്നത്.ഫെൻബോട്ട് ടക്നോളജി സൊല്യൂഷൻസ് ആണ് പരിശോധനാ റിപ്പോർട്ട് തയാറാക്കിയത്.