വികസനം അനന്തമായി നീളുമ്പോള്‍ ഈ ദേശീയപാതയിലെ ഗതാഗതകുരുക്കിൽ കുടുങ്ങി ആയുസും പണവും നഷ്ടപ്പെടുകയാണ് നാട്ടുകാർക്ക്. രണ്ടു പ്രധാന ബൈപ്പാസുകൾ കടന്നൂപോകുന്ന റോഡിൽ മണിക്കൂറുകൾ കെട്ടികിടക്കുന്നവരിൽ കാസർകോട് തൊട്ടുള്ളവരുണ്ട്.
ഈ സ്ഥാപനകണക്കുകൂടിയൊന്ന് കേൾക്കണം നാട്ടുകാരെ. ഒരു വിമാനത്താവളം , ഒരു മെഡിക്കൽ കോളജ് , നാലു വൻകിടസ്വകാര്യആശുപത്രികൾ, നിരവധിയായ വിദ്യാഭ്യാസസ്ഥാപനങ്ങൾ. ഈ റോഡ് കടന്നത്തേണ്ടവരിൽ ആയുസ് കയ്യിലെടുത്ത് ഒാടുന്ന ആംബുലൻസുകളുണ്ട്. വിദേശത്തേക്ക് വിമാനം പിടിക്കേണ്ടവരുണ്ട ്. അവിടവിടെ ഏറ്റെടുത്ത ചെയ്ത സർക്കാർ ഭൂമിയെല്ലാം പാർക്കിങ് ഗ്രൗണ്ടുകളായി.