കണ്ണൂര്‍ വിമാനത്താവളത്തിനായി ഇരുന്നൂറ്റിയമ്പത് കോടിരൂപയുടെ ഓഹരി സമാഹരിക്കാനൊരുങ്ങി കിയാൽ. സംസ്ഥാന സർക്കാരിനും വ്യവസായി എം.എ.യൂസഫലിയ്ക്കും കണ്ണൂർ ഇന്റർനാഷ്ണൽ എയർപോർട്ട് പ്രമോഷൻ സൊസൈറ്റിക്കുമാണ് ഓഹരികൾ നൽകുന്നത്. ഇതോടെ വിമാനത്താവളത്തിന്റെ ഓഹരി മൂലധനം ആയരത്തി ഇരുന്നൂറ്റിമുപ്പത്തിയേഴ് കോടിരൂപയായി ഉയരും.
നൂറ്റി എഴുപത്തിയഞ്ച് കോടിരൂപയുടെ ഓഹകരികളാണ് സംസ്ഥാന സർക്കാരിന് നൽകുന്നത്. എം.എ.യൂസഫലിക്ക് അമ്പത് കോടിയുടെയും കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് പ്രമോഷൻ സൊസൈറ്റിക്ക് ഇരുപത്തിയഞ്ച് കോടി രൂപയുടെയും ഓഹരികൾ നൽകും. നിലവിൽ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരിമൂലധനം 987 കോടി രൂപയാണ്.
റൺവേയുടെ ദൂരം 3050 മീറ്റിൽനിന്ന് 3400 മീറ്ററായി നീട്ടുന്നതിനാണ് പുതിയ ഓഹരികൾ നൽകുന്നത്. നൂറ് രൂപ മൂല്യമുള്ള രണ്ടരക്കോടി ഓഹരികളാണ് വിൽക്കുക. പുതിയ ഓഹരികൾ നൽകുന്നതോടെ സംസ്ഥാന സർക്കാരിന്റെ വിഹിതം 36.26 ശതമാനത്തിൽനിന്ന് 42.44 ശതമാനമായി വർധിക്കും. കിയാൽ ഡയർക്ടർമാരുടെയും ബന്ധുക്കൾക്കടെയും വിഹിതം 10.64 ൽ നിന്ന് 12.53 ശതമാനമായി കൂടും. ഈമാസം പത്തൊൻപതിന് തിരുവനന്തപുരത്ത് നടക്കുന്ന ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിലാണ് അന്തിമതീരുമാനം എടുക്കുക