വന്യമൃഗ ശല്യം രൂക്ഷം; വഴിവിളക്കുകൾ ഇല്ലാത്തതോടെ ഇരുട്ടിൽ തപ്പി ഇടുക്കി കാഞ്ചിയാർ മറ്റപ്പള്ളി

Street-Light-Idukki
SHARE

വന്യമൃഗ ശല്യം രൂക്ഷമാകുമ്പോഴും ഇരുട്ടിൽ തപ്പി ഇടുക്കി കാഞ്ചിയാർ മറ്റപ്പള്ളി കവല സ്വദേശികൾ. വഴിവിളക്കുകൾ ഇല്ലാത്തത് മേഖലയിൽ പ്രതിസന്ധിയാവുകയാണ്. പലതവണ പരാതി നൽകിയിട്ടും പഞ്ചായത്ത് നടപടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടാനാകളടക്കമുള്ള വന്യ ജീവികളുടെ ശല്യം രൂക്ഷമായതോടെയാണ് മറ്റപ്പള്ളി മേഖലയിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യമുയർന്നത്. ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരം കാണുമെന്ന പഞ്ചായത്തിന്റെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല 

കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലയിൽ വനാതിർത്തിയോട് ചേർന്ന ഓലിയാണ് പ്രാദേശവാസികളുടെ ആശ്രയം. എന്നാൽ കാട്ടാന ശല്യം രൂക്ഷമായതോടെ ഇരുട്ട് വീണാൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. പഞ്ചായത്ത് സ്ഥാപിച്ച ഏതാനും വഴിവിളക്കുകൾ പ്രാദേശത്തുണ്ടെങ്കിലും അറ്റകുറ്റ പണികൾ നടത്താത്തതിനാൽ പലതും മിഴിയടച്ചിരിക്കുകയാണ്. കാട്ടാന സ്ഥിരമായി എത്തുന്ന ഭാഗങ്ങളിലെങ്കിലും വഴിവിളക്കുകൾ ഉടനെ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

MORE IN CENTRAL
SHOW MORE