ഇടുക്കി പീരുമേട് ലാൻഡ്രത്ത് വീണ്ടും പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു. പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. പുലിയെ കണ്ടെത്താൻ മേഖലയിൽ ക്യാമറ സ്ഥാപിച്ചു.
ഇതാദ്യമായല്ല തോട്ടം തൊഴിലാളി മേഖലയായ ലാൻഡ്രത്ത് പുലിയിറങ്ങുന്നത്. മേഖലയിൽ മുൻപും പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നെങ്കിലും പുലിയുടെ സാനിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ലാൻഡ്രം സ്വാദേശി മണികണ്ഠന്റെ പശുക്കിടാവിനെ പുലി ആക്രമിച്ചു കൊന്നത്. തോട്ടത്തിൽ മേയാൻ വിട്ടപ്പോഴായിരുന്നു സംഭവം. പുലിയെ പിടികൂടാനുള്ള ആദ്യഘട്ട നടപടിയായാണ് ക്യാമറ സ്ഥാപിച്ചത്. ആവശ്യമെങ്കിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം
വീണ്ടും പുലിയിറങ്ങിയതോടെ തോട്ടം തൊഴിലാളികൾ ആശങ്കയിലാണ്. ജോലിക്ക് പോകാൻ പറ്റുന്നില്ലെന്നും വനംവകുപ്പ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം