കൊച്ചിക്ക് ആവേശമായി നാവികസേന മാരത്തണ്‍ . ആയിരത്തിലേറെ നഗരവാസികളാണ് വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ നിന്നു തുടങ്ങിയ മാരത്തണിന്‍റെ ഭാഗമായത്.
വെട്ടം വീഴും മുമ്പെ കൊച്ചി ഓടി തുടങ്ങിയിരുന്നു . ഇരുപത്തിയൊന്ന് കിലോ മീറ്റര്ർ ഹാഫ്് മാരത്തണായിരുന്നു ആദ്യം.
പിന്നാലെ പത്തു കിലോ മീറ്റർ അഞ്ചു കിലോ മീറ്റര്ർ ഇനങ്ങളിലും മല്‍സരങ്ങള്‍ നടന്നു . മല്‍സരാര്‍ഥികള്‍ക്ക് ആവേശം പകരാന്‍ വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്്ലയും കൂടെയോടി.
പ്രധാനമന്ത്രിയുടെ ഫിറ്റ് ഇന്ത്യ മുദ്രാവാക്യത്തിന്‍റെ പ്രചാരണമായിരുന്നു ഇത്തവണത്തെ മാരത്തണിന്‍റെ ലക്ഷ്യം. ഹാഫ് മാരത്തണില്‍ സത്യജി യാദവും, മെറീന മാത്യുവും ജേതാക്കളായി.