സഞ്ചാരികളെക്കാത്ത് തേക്കടിയിൽ പുഷ്പമേള. വർണ്ണ വിസ്മയം തീർത്ത പുഷ്പമേള കണ്ട് ആസ്വദിക്കാൻ നിരവധി പേരാണ് എത്തുന്നത്. മേള 28 ന് സമാപിക്കും.
തേക്കടി കല്ലടയ്ക്കല്‍ മൈതാനത്താണ് പതിമൂന്നാമത് തേക്കടി പുഷ്പമേള. മേളകാണാന്‍ ദിവസവും ആയിരക്കണക്കിനാളുകളാണെത്തുന്നത്. കുമളി ഗ്രാമ പഞ്ചായത്ത്, തേക്കടി അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി, മണ്ണാറത്തറയിൽ നേഴ്സറി എന്നിവരാണ് മേളയുടെ സംഘാടകർ. അറുപതോളം സ്റ്റാളുകൾ, പുഷ്പ–ഫല–സസ്യ പ്രദർശനം, കുട്ടികളുടെ പാര്‍ക്ക് , കാര്‍ഷിക സെമിനാറുകൾ എന്നിവയെല്ലാം മേളയിലുണ്ട്. മേളയിലെ ഫോട്ടോ പോയിന്റുകളും, മ്യൂസിക്കൽ പോണ്ടും ഏറെ വ്യത്യസ്ത പുലർത്തുന്നു. ഏപ്രിൽ 4 ന് ആരംഭിച്ച മേള 28 ന് സമാപിക്കും.